.
ഇന്നലെ രാത്രിയിൽ
നിന്റെ ആത്മാവ്
വീണ്ടും
എന്നെത്തേടി വന്നു.
എന്റെ കവിളിലെ ചുംബനങ്ങളിൽ
മുഖം മുറിഞ്ഞോ?
എന്തോ-
ഒരു കാക്കയായി നീ മറഞ്ഞു പോയി.
ജനാലച്ചില്ലുകളിലെ
കട്ട പിടിച്ച രക്തം
നിന്റെ മുറിഞ്ഞ മനസ്സിന്റെ
മണം തരുന്നു..
തട്ടിത്തൂവിയ-
ജീവിതത്തിന്റെ കരിക്കിണ്ണത്തിൽ
നീ കൊത്തി,
ബാക്കിയായ മണികൾ..
വേദനയിൽ നീന്തി
ദൈന്യതയിൽ ഒടുങ്ങുന്ന
ഒരു ജന്മത്തിന്റെ ധാർഷ്ട്യം-
നിന്റെ തിടമ്പിന്റെ
മഴവിൽ പോളകളിൽ
കരിക്കോലങ്ങൾ വരയ്ക്കുന്നുവോ?
.
Tuesday, August 24, 2010
Saturday, August 14, 2010
ധന്യം, ഈ തോൽവി
.
ഒരുകുട ചൂടാൻ
നീയെനിക്കു മഴ തന്നു.
പകരം നീ കുട ചൂടാൻ
ഞാനെന്നും
കണ്ണീരു പെയ്തു.
എനിക്കു നടക്കാൻ
പഠിക്കാൻ
നീയൊരു പദം
മുന്നോട്ടു വച്ചു.
മുന്നോട്ടോടി
ഇന്നു ഞാൻ
നിന്റെ ലോകം
തകിടം മറിച്ചു.
സമ്മാനം തിരഞ്ഞു
നീയെന്നും
ലോകം ചുറ്റി.
സമ്മാനപ്പൊതികൾ
നുണക്കുഴിയിൽ
മറച്ചു വച്ചു ഞാൻ
കളിയാക്കി..
എന്റെ കള്ളച്ചിരിയിൽ
മനം മടുത്തു,
പകരം വീട്ടാൻ
നീയെനിക്കു
പ്രണയം തന്നു.
പകരം പ്രണയം
പൊലിയളന്നു
ഞാനിന്നു തളരുമ്പോൾ
എന്റെ വിളർത്ത
വിയർപ്പുചാലുകളിൽ
നിന്റെ പുഞ്ചിരി
പുണരുന്നു...
.
ഒരുകുട ചൂടാൻ
നീയെനിക്കു മഴ തന്നു.
പകരം നീ കുട ചൂടാൻ
ഞാനെന്നും
കണ്ണീരു പെയ്തു.
എനിക്കു നടക്കാൻ
പഠിക്കാൻ
നീയൊരു പദം
മുന്നോട്ടു വച്ചു.
മുന്നോട്ടോടി
ഇന്നു ഞാൻ
നിന്റെ ലോകം
തകിടം മറിച്ചു.
സമ്മാനം തിരഞ്ഞു
നീയെന്നും
ലോകം ചുറ്റി.
സമ്മാനപ്പൊതികൾ
നുണക്കുഴിയിൽ
മറച്ചു വച്ചു ഞാൻ
കളിയാക്കി..
എന്റെ കള്ളച്ചിരിയിൽ
മനം മടുത്തു,
പകരം വീട്ടാൻ
നീയെനിക്കു
പ്രണയം തന്നു.
പകരം പ്രണയം
പൊലിയളന്നു
ഞാനിന്നു തളരുമ്പോൾ
എന്റെ വിളർത്ത
വിയർപ്പുചാലുകളിൽ
നിന്റെ പുഞ്ചിരി
പുണരുന്നു...
.
Tuesday, August 10, 2010
മഴയുടെ കൂട്ടുകാരൻ
.
മഴയുടെ കൂട്ടുകാരൻ,
അവനു വേണ്ടി ഹർഷം പൂത്തു,
മഴപെയ്തു,
അവന്റെ മനസ്സിടിഞ്ഞു
മഴ കലക്കവെള്ളമായി
ആ ഇടിച്ചിലിൽ
അലറിപ്പെയ്തു
പിന്നെ പതുക്കെ മോങ്ങിയടങ്ങി
നീരായി ഒലിച്ചിറങ്ങി.
.
മഴയുടെ കൂട്ടുകാരൻ,
അവനു വേണ്ടി ഹർഷം പൂത്തു,
മഴപെയ്തു,
അവന്റെ മനസ്സിടിഞ്ഞു
മഴ കലക്കവെള്ളമായി
ആ ഇടിച്ചിലിൽ
അലറിപ്പെയ്തു
പിന്നെ പതുക്കെ മോങ്ങിയടങ്ങി
നീരായി ഒലിച്ചിറങ്ങി.
.
Saturday, July 17, 2010
ഭഗവാന്റെ ഡെമോകൾ
.
പാർവ്വതീദേവിയും ശ്രീമഹാദേവനും
പണ്ടൊരു നാളിൽ വാഗ്വാദമായ്!
ദുഃഖകാഠിന്യത്തിൽ മുമ്പനേതെന്നതിൽ
രണ്ടുപേരും നീണ്ട തർക്കത്തിലായ്!
ശ്രീപാർവ്വതി, പുത്രദുഃഖമാണെന്നതും
അല്ലാ, വിശപ്പെന്നു ശ്രീനീലകണ്ഠനും
പുത്രദുഃഖത്തിലും വലിയോരു ദുഃഖമോ
മർത്യജന്മത്തിനു തീവ്രവടുവായി?
അല്ലല്ലാ ദേവീ, വിശപ്പിന്നു മുമ്പിലായ്
ഒന്നുമേയില്ലയീ ദുഃഖനിഘണ്ടുവിൽ..
വാദമായ്, തീവ്രമാം വാതുവെപ്പുമായി
ഭഗവാനോ കാട്ടുന്നു ചിത്രം തെളിച്ചൊന്ന്.
വിധവയാമമ്മയ്ക്ക് മക്കൾ നാലഞ്ചുണ്ട്
ദാരിദ്ര്യം കോമരം തുള്ളുന്ന കാലത്തിൽ
മക്കൾ മരിക്കുന്നു ഒന്നൊന്നായങ്ങനെ
കേഴുന്നോരമ്മ, ജഡങ്ങൾക്കു കാവലും.
ജഠരാഗ്നി നീറ്റിയ കണ്ണിന്നു മുന്നിലായ്
പൂവൻപഴക്കുലയൊന്നു തെളിയുന്നു.
വിറയ്ക്കുന്ന ഗാത്രം ഉയരുന്നു മെല്ലെ
പഴക്കുലയുമെന്തോ മേലോട്ടുയരുന്നു.
ആഞ്ഞു പിടിച്ചൊരാ അഗ്നിക്കു മുമ്പിലായ്
ഒന്നാം പടി ഒന്നാം കുഞ്ഞിന്റെ ദേഹമായ്
ദേവി പാർവ്വതി ഞെട്ടിത്തെറിച്ചുപോയ്
എന്തോ പഴക്കുല വീണ്ടൂമുയരുന്നു...
ഒന്നിന്നു മേലെയായ് രണ്ടാം ദേഹവും,
അതിന്നു മുകളിലായ് മൂന്നാം ദേഹവും,
മൂന്നിന്നു മേലെയായ് നാലാം ദേഹവും,
അമ്മ ചവിട്ടി കയറുന്നൂ പഴത്തിനായ്!
ഭഗവാൻ പുഞ്ചിരിക്കുന്നു കൈലാസത്തിൽ
ശ്രീപാർവ്വതിക്കന്നു ഉൾമനം തകരുന്നു...
ഇന്നും ഡെമോകൾ തുടരുന്നു നീ ദേവാ..
ഒറീസ്സയിൽ, മദ്ധ്യപ്രദേശിൽ, ബീഹാറിതിൽ.
ധാന്യച്ചുവചൊല്ലി മണ്ണു തിന്നും മക്കൾ,
കണ്ണോക്കു വന്നിടാൻ കാക്കുന്നോരുണ്ണികൾ,
പെണ്മക്കളെ വിറ്റ് ആൺമക്കളെ പോറ്റും
മാതാപിതാക്കളും, നിന്റെ ഡെമോകളോ?
പ്രണയത്തെ പാടിപ്പുകഴ്ത്തിയ നാടിതിൽ,
ശ്രീകൃഷ്ണദേവനെ പൂജിക്കും വേദിയിൽ,
പെങ്ങളെ കൊല്ലാനായ് ഓണർകില്ലെന്നുള്ള
ആയുധം തേടുന്നു സോദരർ ഡൽഹിയിൽ..
ഭാര്യയ്ക്കു വേശ്യപ്പണി നൽകി മാനിച്ച്
ബിസിനസ്സു കൊയ്യുന്നിവിടെ പതിദേവർ
ബാലികമാരെ, ഭോഗിച്ച് ശേഷം നുറുക്കി
ഫ്രിഡ്ജിൽ വച്ചു പിന്നെ ഭക്ഷിക്കും രാക്ഷസർ..
ഗർഭിണി തന്നുടെ ഉദരം തുരന്നിട്ടു
ഗർഭത്തെ ശൂലത്തിൽ കുത്തിയെടുത്ത്,
കത്തുന്ന തീയിലെ നീളുന്ന കൈകളെ
സ്വർണ്ണവളയൂരി തിരികെ തള്ളീടുന്നു..
താഴോട്ടു ചാടുവാൻ വെമ്പുന്നഹൃത്തുമായ്
വാരിയെല്ലു തുറക്കുന്നൊരീ മണ്ണ്...
പ്രളയം, ഭൂകമ്പം!, എല്ലാം തുടച്ചിടാൻ
സഹിയാതെ കൈനീട്ടിപ്പോകുന്നോരമ്മ!
ഭഗവാനേ നിർത്തണേ നിന്റെ പരീക്ഷണം...
ദേവി നീ പോകല്ലേ.. വാദിച്ചീടാൻ വീണ്ടും!...
.
പാർവ്വതീദേവിയും ശ്രീമഹാദേവനും
പണ്ടൊരു നാളിൽ വാഗ്വാദമായ്!
ദുഃഖകാഠിന്യത്തിൽ മുമ്പനേതെന്നതിൽ
രണ്ടുപേരും നീണ്ട തർക്കത്തിലായ്!
ശ്രീപാർവ്വതി, പുത്രദുഃഖമാണെന്നതും
അല്ലാ, വിശപ്പെന്നു ശ്രീനീലകണ്ഠനും
പുത്രദുഃഖത്തിലും വലിയോരു ദുഃഖമോ
മർത്യജന്മത്തിനു തീവ്രവടുവായി?
അല്ലല്ലാ ദേവീ, വിശപ്പിന്നു മുമ്പിലായ്
ഒന്നുമേയില്ലയീ ദുഃഖനിഘണ്ടുവിൽ..
വാദമായ്, തീവ്രമാം വാതുവെപ്പുമായി
ഭഗവാനോ കാട്ടുന്നു ചിത്രം തെളിച്ചൊന്ന്.
വിധവയാമമ്മയ്ക്ക് മക്കൾ നാലഞ്ചുണ്ട്
ദാരിദ്ര്യം കോമരം തുള്ളുന്ന കാലത്തിൽ
മക്കൾ മരിക്കുന്നു ഒന്നൊന്നായങ്ങനെ
കേഴുന്നോരമ്മ, ജഡങ്ങൾക്കു കാവലും.
ജഠരാഗ്നി നീറ്റിയ കണ്ണിന്നു മുന്നിലായ്
പൂവൻപഴക്കുലയൊന്നു തെളിയുന്നു.
വിറയ്ക്കുന്ന ഗാത്രം ഉയരുന്നു മെല്ലെ
പഴക്കുലയുമെന്തോ മേലോട്ടുയരുന്നു.
ആഞ്ഞു പിടിച്ചൊരാ അഗ്നിക്കു മുമ്പിലായ്
ഒന്നാം പടി ഒന്നാം കുഞ്ഞിന്റെ ദേഹമായ്
ദേവി പാർവ്വതി ഞെട്ടിത്തെറിച്ചുപോയ്
എന്തോ പഴക്കുല വീണ്ടൂമുയരുന്നു...
ഒന്നിന്നു മേലെയായ് രണ്ടാം ദേഹവും,
അതിന്നു മുകളിലായ് മൂന്നാം ദേഹവും,
മൂന്നിന്നു മേലെയായ് നാലാം ദേഹവും,
അമ്മ ചവിട്ടി കയറുന്നൂ പഴത്തിനായ്!
ഭഗവാൻ പുഞ്ചിരിക്കുന്നു കൈലാസത്തിൽ
ശ്രീപാർവ്വതിക്കന്നു ഉൾമനം തകരുന്നു...
ഇന്നും ഡെമോകൾ തുടരുന്നു നീ ദേവാ..
ഒറീസ്സയിൽ, മദ്ധ്യപ്രദേശിൽ, ബീഹാറിതിൽ.
ധാന്യച്ചുവചൊല്ലി മണ്ണു തിന്നും മക്കൾ,
കണ്ണോക്കു വന്നിടാൻ കാക്കുന്നോരുണ്ണികൾ,
പെണ്മക്കളെ വിറ്റ് ആൺമക്കളെ പോറ്റും
മാതാപിതാക്കളും, നിന്റെ ഡെമോകളോ?
പ്രണയത്തെ പാടിപ്പുകഴ്ത്തിയ നാടിതിൽ,
ശ്രീകൃഷ്ണദേവനെ പൂജിക്കും വേദിയിൽ,
പെങ്ങളെ കൊല്ലാനായ് ഓണർകില്ലെന്നുള്ള
ആയുധം തേടുന്നു സോദരർ ഡൽഹിയിൽ..
ഭാര്യയ്ക്കു വേശ്യപ്പണി നൽകി മാനിച്ച്
ബിസിനസ്സു കൊയ്യുന്നിവിടെ പതിദേവർ
ബാലികമാരെ, ഭോഗിച്ച് ശേഷം നുറുക്കി
ഫ്രിഡ്ജിൽ വച്ചു പിന്നെ ഭക്ഷിക്കും രാക്ഷസർ..
ഗർഭിണി തന്നുടെ ഉദരം തുരന്നിട്ടു
ഗർഭത്തെ ശൂലത്തിൽ കുത്തിയെടുത്ത്,
കത്തുന്ന തീയിലെ നീളുന്ന കൈകളെ
സ്വർണ്ണവളയൂരി തിരികെ തള്ളീടുന്നു..
താഴോട്ടു ചാടുവാൻ വെമ്പുന്നഹൃത്തുമായ്
വാരിയെല്ലു തുറക്കുന്നൊരീ മണ്ണ്...
പ്രളയം, ഭൂകമ്പം!, എല്ലാം തുടച്ചിടാൻ
സഹിയാതെ കൈനീട്ടിപ്പോകുന്നോരമ്മ!
ഭഗവാനേ നിർത്തണേ നിന്റെ പരീക്ഷണം...
ദേവി നീ പോകല്ലേ.. വാദിച്ചീടാൻ വീണ്ടും!...
.
Saturday, July 10, 2010
അവൻ, എന്റെ പ്രിയതമൻ
.
എന്റെ കിനാവിന്റെ പരിച നെഞ്ചേറ്റി
വച്ചു മാറിയ ഹൃദയത്തിനു കൽമതിൽ കെട്ടിക്കാത്ത്,
കാലുവെന്ത നായുടെ അകമന്ത്രങ്ങൾക്കായി
ആയിരം ചെവികൾ ഒന്നിച്ചു തുറന്ന്,
വെണ്ണീറു പുരണ്ടോരു വ്രണങ്ങളിൽ
കണ്ണീരിന്റെ ഉപ്പുചേർത്തുണക്കി,
കണ്ണിലെഴുതിയ ദൈന്യത്തിന്റെ കരിമഷി
ചൂണ്ടുവിരലാൽ ഒപ്പിയെടുത്തവൻ,
അവനാഴത്തിൽ കാത്തിരുന്നൂതിയ ഉലയിൽ
മാണിക്യമായിന്നു ഞാൻ വിളഞ്ഞപ്പോൾ
എന്നിലെ നനഞ്ഞ മണ്ണിൽ
പ്രണയം പാകിയവൻ, എന്റെ പ്രിയതമൻ
.
എന്റെ കിനാവിന്റെ പരിച നെഞ്ചേറ്റി
വച്ചു മാറിയ ഹൃദയത്തിനു കൽമതിൽ കെട്ടിക്കാത്ത്,
കാലുവെന്ത നായുടെ അകമന്ത്രങ്ങൾക്കായി
ആയിരം ചെവികൾ ഒന്നിച്ചു തുറന്ന്,
വെണ്ണീറു പുരണ്ടോരു വ്രണങ്ങളിൽ
കണ്ണീരിന്റെ ഉപ്പുചേർത്തുണക്കി,
കണ്ണിലെഴുതിയ ദൈന്യത്തിന്റെ കരിമഷി
ചൂണ്ടുവിരലാൽ ഒപ്പിയെടുത്തവൻ,
അവനാഴത്തിൽ കാത്തിരുന്നൂതിയ ഉലയിൽ
മാണിക്യമായിന്നു ഞാൻ വിളഞ്ഞപ്പോൾ
എന്നിലെ നനഞ്ഞ മണ്ണിൽ
പ്രണയം പാകിയവൻ, എന്റെ പ്രിയതമൻ
.
Saturday, July 3, 2010
ഒറീസ്സയിൽ ഒരുണ്ണി
.
അച്ഛൻ മരിക്കാൻ കിടക്കുന്നു
അന്നം കണ്ടിട്ടിതേഴാംദിനം
അച്ഛൻ മരിച്ചു, കണ്ണോക്കു വന്നു
നിറഞ്ഞുണ്ടു-ദിനങ്ങൾ നീണ്ടു
വിശപ്പു നീരാളി ചുറ്റിക്കറങ്ങി
വയറൊട്ടി മുത്തശ്ശി വീണു പിന്നെ
ഉണ്ണി കാതോർത്തുകാത്തു നിന്നു
കണ്ണോക്കു വന്നു, ഒരുനേരമുണ്ടു.
വയറൊട്ടിത്തേങ്ങി കുഞ്ഞുവാവ
നിമിഷങ്ങളെണ്ണിത്തലകുനിച്ച്
ഉണ്ണി പരുങ്ങിപ്പതറി നിന്നു
വാവയുമിനി മരിക്കുമോ അമ്മേ?
ഉണ്ണി വേവുന്നു വാവയെയോർത്ത്
അമ്മയ്ക്കുള്ളു കിടുങ്ങി വിയർത്തു..
വാവയെപ്പോൾ.. മരിക്കുമമ്മേ?..
രണ്ടാം ചോദ്യവും നേർത്തു നിന്നു.
ഉണ്ണീ നീ പേടിച്ചിടല്ലേ മോനേ
വാവക്കൊന്നും വരില്ല കുഞ്ഞേ
ആവതില്ലാസ്വരം വിങ്ങിപ്പഴുത്തു
നിന്നിടത്തുനിന്നു തല കറങ്ങി..
ഉണ്ണി പറഞ്ഞു… പൊട്ടിത്തകർന്ന്…..
“...അല്ലമ്മേ..വിശന്നിട്ടു കണ്ണിരുട്ടുന്നൂ!..”
.
Saturday, June 26, 2010
കൃഷ്ണാർപ്പണം
.
നിന്നോടുള്ള വാത്സല്ല്യം
നിന്നോടുള്ള പ്രണയം
നീയെന്ന നിറകതിർ
എനിക്കിന്നു കൊടുംവേദന.
എന്നുള്ളിൽ ഉതിരാതെ വിങ്ങുന്ന
കനമുള്ള കണ്ണീരു നീ
രക്തത്തിന്റെ കടുംചുവപ്പുമായി
എന്റെ മുലപ്പാലിൽ കലർന്ന വേദന.
എന്റെ ഹൃദയം കരയുന്നു
നിന്നെ തൊട്ടിലാട്ടാനാവാതെ
നിന്റെ കണ്ണാടിക്കൂടിനു ചുറ്റുമായി
ഞാനിന്നു മണ്ടുന്നു.
നിന്റെ ചലനം, നിന്റെ ചിരി
ഒന്നും എന്റെയല്ലാതെ
നിന്നെ തൊടാതെ
വിങ്ങിനിറയുന്ന മുലക്കണ്ണുമായി,
വിറളിയെടുത്ത് തൊണ്ടവിങ്ങി,
വെടിച്ച പാദങ്ങളിൽ ചലമൊലിച്ച്,
കുഴിഞ്ഞ കണ്ണുകളിൽ ഇരുൾനിറച്ച്,
മാതൃത്വത്തിന്റെകനൽക്കൂടും
കാമുകിയുടെ കലങ്ങിയ നെഞ്ചുമായി,
ഇന്നും ഞാൻ മണ്ടുന്നു.
പ്രിയനേ,
നീയെന്ന മോക്ഷം തേടി.
നിന്റെ പാദം വഴുതുന്നതും
നീയുരുണ്ടു വീഴുന്നതും
കണ്ടുകണ്ടു കണ്ണുതള്ളി
ഞാനിന്നു തളർന്നു തീരുന്നു
ഹൃദയത്തിൽ കനത്തു വീണ
മുറവിളിയുമായി ഉണർന്നതും
നിന്റെ വാമനപാദത്തിൻ കീഴിൽ
എന്റെ ഹൃദയം അമർന്നുതാഴ്ന്നതും
ഒന്നും സാരമാക്കാതെ
ഒന്നും സാരമാക്കാതെ
കേണു കേണു ദാഹത്തോടെ
നിന്നെ കാക്കുന്നു ഞാൻ.
നിന്റെ ചിരികളിൽ
നിന്റെ കുസൃതികളിൽ
മറഞ്ഞിരുന്നു ഞാൻ കണ്ണനെ കണ്ടു.
ഈ പ്രണയതീവ്രത
എന്നെ ചുറ്റുന്ന കറുത്ത പാമ്പാണ്.
വാലിൽകുത്തിയുയർന്നതു കൊത്തുമ്പോൾ
ചിതറിത്തെറിക്കുന്നത്
എന്റെ നെഞ്ചിലെ കനലാണ്.
ജീവന്റെ നാളമായി നിന്നെയെന്നും
പൊലിപ്പിച്ചു നിർത്താൻ,
മരണം വരെ എന്റെ കണ്ണിനു
കണ്ടു വണങ്ങാൻ,
സ്വന്തമെന്ന വാക്കു ഉരുവിടാൻപോലും
വേണ്ടാതെ, വരാതെ
വഴിയോരത്തു കൂടെ ഞാൻ
നടന്നു പൊയ്ക്കോട്ടെ.
ഒരു കണ്ണു നിന്റെയീ പാദത്തിലൂന്നി
മറുകണ്ണാൽ കല്ലിനും മുള്ളിനും വിലക്കു നൽകി,
ഈയരുകിലൂടെ ഞാൻ
നടന്നു പൊയ്ക്കോട്ടെ.
.
നിന്നോടുള്ള വാത്സല്ല്യം
നിന്നോടുള്ള പ്രണയം
നീയെന്ന നിറകതിർ
എനിക്കിന്നു കൊടുംവേദന.
എന്നുള്ളിൽ ഉതിരാതെ വിങ്ങുന്ന
കനമുള്ള കണ്ണീരു നീ
രക്തത്തിന്റെ കടുംചുവപ്പുമായി
എന്റെ മുലപ്പാലിൽ കലർന്ന വേദന.
എന്റെ ഹൃദയം കരയുന്നു
നിന്നെ തൊട്ടിലാട്ടാനാവാതെ
നിന്റെ കണ്ണാടിക്കൂടിനു ചുറ്റുമായി
ഞാനിന്നു മണ്ടുന്നു.
നിന്റെ ചലനം, നിന്റെ ചിരി
ഒന്നും എന്റെയല്ലാതെ
നിന്നെ തൊടാതെ
വിങ്ങിനിറയുന്ന മുലക്കണ്ണുമായി,
വിറളിയെടുത്ത് തൊണ്ടവിങ്ങി,
വെടിച്ച പാദങ്ങളിൽ ചലമൊലിച്ച്,
കുഴിഞ്ഞ കണ്ണുകളിൽ ഇരുൾനിറച്ച്,
മാതൃത്വത്തിന്റെകനൽക്കൂടും
കാമുകിയുടെ കലങ്ങിയ നെഞ്ചുമായി,
ഇന്നും ഞാൻ മണ്ടുന്നു.
പ്രിയനേ,
നീയെന്ന മോക്ഷം തേടി.
നിന്റെ പാദം വഴുതുന്നതും
നീയുരുണ്ടു വീഴുന്നതും
കണ്ടുകണ്ടു കണ്ണുതള്ളി
ഞാനിന്നു തളർന്നു തീരുന്നു
ഹൃദയത്തിൽ കനത്തു വീണ
മുറവിളിയുമായി ഉണർന്നതും
നിന്റെ വാമനപാദത്തിൻ കീഴിൽ
എന്റെ ഹൃദയം അമർന്നുതാഴ്ന്നതും
ഒന്നും സാരമാക്കാതെ
ഒന്നും സാരമാക്കാതെ
കേണു കേണു ദാഹത്തോടെ
നിന്നെ കാക്കുന്നു ഞാൻ.
നിന്റെ ചിരികളിൽ
നിന്റെ കുസൃതികളിൽ
മറഞ്ഞിരുന്നു ഞാൻ കണ്ണനെ കണ്ടു.
ഈ പ്രണയതീവ്രത
എന്നെ ചുറ്റുന്ന കറുത്ത പാമ്പാണ്.
വാലിൽകുത്തിയുയർന്നതു കൊത്തുമ്പോൾ
ചിതറിത്തെറിക്കുന്നത്
എന്റെ നെഞ്ചിലെ കനലാണ്.
ജീവന്റെ നാളമായി നിന്നെയെന്നും
പൊലിപ്പിച്ചു നിർത്താൻ,
മരണം വരെ എന്റെ കണ്ണിനു
കണ്ടു വണങ്ങാൻ,
സ്വന്തമെന്ന വാക്കു ഉരുവിടാൻപോലും
വേണ്ടാതെ, വരാതെ
വഴിയോരത്തു കൂടെ ഞാൻ
നടന്നു പൊയ്ക്കോട്ടെ.
ഒരു കണ്ണു നിന്റെയീ പാദത്തിലൂന്നി
മറുകണ്ണാൽ കല്ലിനും മുള്ളിനും വിലക്കു നൽകി,
ഈയരുകിലൂടെ ഞാൻ
നടന്നു പൊയ്ക്കോട്ടെ.
.
Saturday, June 19, 2010
“അതുകൊണ്ടു ഞാനൊരു നല്ല കുക്കല്ല!“ - അവൾ പറഞ്ഞു.
.
“ജീവിതം പരമസുന്ദര-
സൌഭാഗ്യസമുദ്രമാകേണം”
ദൈവമൊന്നും മിണ്ടിയില്ല.
“കാര്യങ്ങളെല്ലാം ഭംഗിയിൽ നീങ്ങണം
അതിനു,
നല്ല ജോലിക്കാരി ഭാര്യ വേണം..”
ദൈവം തലയുയർത്തി നോക്കി...
“ശരി! അനുഗ്രഹിച്ചിരിക്കുന്നു..“
“എനിക്കു തേരെപ്പാരെ
നടക്ക വയ്യ
ജീവിതനെട്ടോട്ടം
അവൾ തന്നെയോടണം..”
ദൈവം ഉമിനീരിറക്കി...
“ശരി! അനുഗ്രഹിച്ചിരിക്കുന്നു..”
“അവൾ,
എനിക്കിഷ്ടമുള്ള കറികൾ
മാത്രമുണ്ടാക്കണം
എന്നെ ശുശ്രൂഷിച്ചു
കാലം കഴിക്കണം...”
ദൈവം പറഞ്ഞു.
“നീ പോടാ പട്ടീ!..”
.
“ജീവിതം പരമസുന്ദര-
സൌഭാഗ്യസമുദ്രമാകേണം”
ദൈവമൊന്നും മിണ്ടിയില്ല.
“കാര്യങ്ങളെല്ലാം ഭംഗിയിൽ നീങ്ങണം
അതിനു,
നല്ല ജോലിക്കാരി ഭാര്യ വേണം..”
ദൈവം തലയുയർത്തി നോക്കി...
“ശരി! അനുഗ്രഹിച്ചിരിക്കുന്നു..“
“എനിക്കു തേരെപ്പാരെ
നടക്ക വയ്യ
ജീവിതനെട്ടോട്ടം
അവൾ തന്നെയോടണം..”
ദൈവം ഉമിനീരിറക്കി...
“ശരി! അനുഗ്രഹിച്ചിരിക്കുന്നു..”
“അവൾ,
എനിക്കിഷ്ടമുള്ള കറികൾ
മാത്രമുണ്ടാക്കണം
എന്നെ ശുശ്രൂഷിച്ചു
കാലം കഴിക്കണം...”
ദൈവം പറഞ്ഞു.
“നീ പോടാ പട്ടീ!..”
.
Saturday, June 12, 2010
വിധവ
.
വിധവ,
അവൾ പെട്ടെന്നു
കയറഴിഞ്ഞു പോയൊരു
പകച്ച പശു.
ബന്ധുക്കൾ,
തങ്ങളുടെ വിളകളിലവൾ
തലയിടാതിരിക്കാൻ
വേലികൾ
ഭദ്രമാക്കുന്നു.
അയൽക്കാരികൾ,
ഭർത്താക്കന്മാരെ
ആശങ്കയോടെ
പൊത്തിപ്പിടിക്കുന്നു.
മക്കൾ,
സൂക്ഷ്മതയോടെ
അരക്ഷിതത്വത്തോടെ
അമ്മയെ നോക്കുന്നു.
പശു...
ആകാശങ്ങളിലേക്കുറ്റുനോക്കി
കാണാക്കയറുകളിൽ
നെഞ്ചുതല്ലുന്നു……
.
വിധവ,
അവൾ പെട്ടെന്നു
കയറഴിഞ്ഞു പോയൊരു
പകച്ച പശു.
ബന്ധുക്കൾ,
തങ്ങളുടെ വിളകളിലവൾ
തലയിടാതിരിക്കാൻ
വേലികൾ
ഭദ്രമാക്കുന്നു.
അയൽക്കാരികൾ,
ഭർത്താക്കന്മാരെ
ആശങ്കയോടെ
പൊത്തിപ്പിടിക്കുന്നു.
മക്കൾ,
സൂക്ഷ്മതയോടെ
അരക്ഷിതത്വത്തോടെ
അമ്മയെ നോക്കുന്നു.
പശു...
ആകാശങ്ങളിലേക്കുറ്റുനോക്കി
കാണാക്കയറുകളിൽ
നെഞ്ചുതല്ലുന്നു……
.
Thursday, June 3, 2010
ദേവാർച്ചന
.
ഒരരുവിയിൽ തേനും പാലുമായി
മറ്റൊന്നിൽ കണ്ണീരിൻ കയ്പുമായി
നീയെന്നിലേക്കൊഴുകിയൊഴുകിവന്നു
കാനാൻദേശത്തുകൂടെയന്ന്
കുതിർന്നു മാംസളമാംഹൃദയം
തീകൊണ്ടു സ്നാനവും ചെയ്തു തന്നു
കണ്ണകി തന്നുടെ നീറും ചിലമ്പും
ചാവേറിൻ കത്തിക്കയറും ചുരികയും
പിടച്ചപ്പോൾ ഇളനീരു പെയ്തു തന്ന്
നീയെന്നുമെന്നെ തണുപ്പിച്ചു കാത്തു
എന്നുടെ ജീവന്റെ പട്ടുമെത്ത
നാഥാ നിനക്കായി പുഷ്പിക്കുന്നു
നീയൊത്തു മാനത്തു മേയുമ്പോഴും
മുൾക്കാട്ടിൽ കാക്കപ്പൂ തേടുമ്പോഴും
കാൽകല്ലു തട്ടാതെ കാക്കുന്ന നീ
പുഷ്പാർച്ചനയിന്നു കൈക്കൊള്ളുക
ചുട്ടുപഴുത്തൊരു കമ്പികൊണ്ട്
ഈ ഗർഭപാത്രമൊരിക്കൽ പിളർന്ന്
മാതൃത്വത്തിന്റെയാ ഉരുകുന്ന ഈയം
എന്നിൽ നീയിറ്റിച്ചു ഞെട്ടിപ്പിച്ചു
എന്നിട്ടും വേദനയില്ലെനിക്കിന്നും
പരിഭവത്താക്കോലും തപ്പുന്നില്ല
തുപ്പലു ചേർത്തു നീ മണ്ണു കുഴയ്ക്കുക
വീണ്ടുമീയന്ധയ്ക്കു കൺതുറക്കാൻ
നാളത്തെ മുത്തിനു പാഥേയമായി
ഈ ജന്മം നിന്നെ ഞാനേല്പിക്കുന്നു
.
ഒരരുവിയിൽ തേനും പാലുമായി
മറ്റൊന്നിൽ കണ്ണീരിൻ കയ്പുമായി
നീയെന്നിലേക്കൊഴുകിയൊഴുകിവന്നു
കാനാൻദേശത്തുകൂടെയന്ന്
കുതിർന്നു മാംസളമാംഹൃദയം
തീകൊണ്ടു സ്നാനവും ചെയ്തു തന്നു
കണ്ണകി തന്നുടെ നീറും ചിലമ്പും
ചാവേറിൻ കത്തിക്കയറും ചുരികയും
പിടച്ചപ്പോൾ ഇളനീരു പെയ്തു തന്ന്
നീയെന്നുമെന്നെ തണുപ്പിച്ചു കാത്തു
എന്നുടെ ജീവന്റെ പട്ടുമെത്ത
നാഥാ നിനക്കായി പുഷ്പിക്കുന്നു
നീയൊത്തു മാനത്തു മേയുമ്പോഴും
മുൾക്കാട്ടിൽ കാക്കപ്പൂ തേടുമ്പോഴും
കാൽകല്ലു തട്ടാതെ കാക്കുന്ന നീ
പുഷ്പാർച്ചനയിന്നു കൈക്കൊള്ളുക
ചുട്ടുപഴുത്തൊരു കമ്പികൊണ്ട്
ഈ ഗർഭപാത്രമൊരിക്കൽ പിളർന്ന്
മാതൃത്വത്തിന്റെയാ ഉരുകുന്ന ഈയം
എന്നിൽ നീയിറ്റിച്ചു ഞെട്ടിപ്പിച്ചു
എന്നിട്ടും വേദനയില്ലെനിക്കിന്നും
പരിഭവത്താക്കോലും തപ്പുന്നില്ല
തുപ്പലു ചേർത്തു നീ മണ്ണു കുഴയ്ക്കുക
വീണ്ടുമീയന്ധയ്ക്കു കൺതുറക്കാൻ
നാളത്തെ മുത്തിനു പാഥേയമായി
ഈ ജന്മം നിന്നെ ഞാനേല്പിക്കുന്നു
.
Subscribe to:
Posts (Atom)