ഭൂമിയും കടന്ന്,
പാതാളത്തിലും ഇടം കാണാതെ
ഇരുളും വെളിച്ചവും അറിയാതെ
ഞാൻ താഴ്ന്നു പോകുമ്പോൾ
പ്രിയേ-
അനാഥത്വത്തെ കഴുവേറ്റി
നീയെനിക്കു സ്വാതന്ത്ര്യം തന്നു.
ഭീതിയിൽ ഞാൻ കൈ കാലിട്ടടിച്ചപ്പോൾ,
നിന്റെ പുഞ്ചിരിയുടെ അർത്ഥം
എന്റെ ചെവിയിലെ ചെമ്പരത്തിപ്പൂക്കളെ
എടുത്തെറിഞ്ഞ്
പകരം തുളസിക്കതിരു ചൂടിച്ചു.
എനിക്കു നന്ദിയുണ്ട്- ഒരുപാടു നന്ദി.
മരുഭൂമിയിലെ തളർച്ചയിൽ
ഒട്ടകത്തിനു നീരായി
നിന്റെ പ്രണയം എന്നിൽ നിവസിച്ചു.
ഹൃത്തടത്തിന്റെ നനവിൽ
നീ പാകിയ നന്മകൾ
ഞാൻ വളർത്തുമ്പോൾ,
നമ്മുടെ മക്കൾ
പറുദീസയിൽ വളരുന്നു.
Sunday, January 16, 2011
Tuesday, January 4, 2011
അന്ത്യം
ഇന്നലെ
നീയെന്നോർത്ത്
ഞാനൊരു നിഴലിനെ
പുറംതിരിച്ചു നിറുത്തി
നീയെന്നോർത്ത്
ഞാനൊരു നിഴലിനെ
പുറംതിരിച്ചു നിറുത്തി
നിസ്സംഗതയോടെ,
ഉരുകിയൊലിച്ച്
കുറുകിയ ഇരുട്ടുമായി
ഒഴുകിയകന്നു നിഴൽ
ഉരുകിയൊലിച്ച്
കുറുകിയ ഇരുട്ടുമായി
ഒഴുകിയകന്നു നിഴൽ
നഷ്ടപ്പെട്ട മുഖം തേടിയ
അശാന്തിയിൽ,
ഇരുട്ടിൽത്തട്ടി വീണു
ഹൃദയം.
അശാന്തിയിൽ,
ഇരുട്ടിൽത്തട്ടി വീണു
ഹൃദയം.
ഇന്നെന്റെ കാൽപ്പാദങ്ങൾ
മുന്നോട്ടു നീങ്ങുന്നില്ല.
മരണമണി മുഴക്കി
അവ പുറകോട്ടോടുന്നു.
മുന്നോട്ടു നീങ്ങുന്നില്ല.
മരണമണി മുഴക്കി
അവ പുറകോട്ടോടുന്നു.
എന്നിലെ ആദിയും നീയായിരുന്നു
ഇന്നന്ത്യവും നീ തന്നെ..
ഇന്നന്ത്യവും നീ തന്നെ..
Subscribe to:
Posts (Atom)