കര്‍മ്മകാണ്ഡത്തിന്റെ നൂലേണിച്ചുറ്റില്‍
വിശ്രമം തേടുന്ന ജീവിതപാതയില്
ഷിംലക്കരികിലായ് കുഫ്റിക്കയറ്റം
കുതിരക്കു പാങ്ങുള്ള കേറ്റിറക്കം
കല്ലിലും മണ്ണിലും ഇഴുകിയ പാതകള്‍
മേലോട്ടു താഴോട്ടൊഴുക്കിലൂടെ
മുന്നില്‍ കുതിരപ്പുറത്തു മകള്‍
പിന്നില്‍ കുതിരയും ഞാനും കയറ്റം
ഏതോ മകന് മുന്നിലിറങ്ങിടുന്നു
പിന്നാലെയച്ഛന്‍ കുതിരപ്പുറത്ത്
വല്ലാതെ തിരിയുന്നൂ കുമാരന് കഴുത്ത്
മകള്‍ക്കൊപ്പം ഡിഗ്രിക്കളവു കൂടി
ശാസനാനോട്ടത്തില്‍ അച്ഛന് മുഖം
പിന്നയാള് കണ്ടെന്റെ അമ്മമുഖം
ഒന്നു ശങ്കിച്ചു, തടഞ്ഞു നിന്ന്
എന്നിലെ പുഞ്ചിരി നാളം പകര്‍ന്നു
മക്കള്‍ എന്നൊരാ പുഞ്ചിരിയില്‍
തര്‍ജ്ജമ വേണ്ടാത്ത ലോകഭാഷ
മിണ്ടാതെ മിണ്ടി കടന്നു പോയി
നൈര്‍മ്മല്ല്യകാല്‍ത്താളം കൂടെയേറ്റി
ഗണോതിയ്ക്ക് വച്ചത് കാക്ക് കൊണ്ടോണ്ട...
ReplyDeleteഞാന്‍ പിന്നെ വരാം. വിവരോള്ള വല്ലോരും അര്ത്ഥോം ആശ്യോം ഒക്കെ എഴുതൂല്ലോ. അപ്പോ ഒന്നൂടെ വായിക്കാം
ayyo! ithu valare simple alle..?
Deleteഞാന്‍ പിന്നേം വന്നു. കമന്റുകള്‍ വായിച്ചു. കവിത പിന്നേം വായിച്ചു
Deleteപുഞ്ചിരി ഇഷ്ട്ടായി.
ReplyDeleteപ്രിയ മുകിലേച്ചി,
ReplyDelete"മക്കള്‍ എന്നൊരാ പുഞ്ചിരിയില്‍
തര്‍ജ്ജമ വേണ്ടാത്ത ലോകഭാഷ
മിണ്ടാതെ മിണ്ടി കടന്നു പോയി
നൈര്‍മ്മല്ല്യകാല്‍ത്താളം കൂടെയേറ്റി"
ഇഷ്ട്ടമായി. ആശംസകള്‍
സ്നേഹത്തോടെ,
ഗിരീഷ്
വായിച്ചു.ഇനിയും വരാം.
ReplyDeleteകുതിരക്കുമാത്രം പാങ്ങുള്ള കേറ്റിറക്കത്തിലും കിട്ടീല്ലോ ഒരു സൌഹൃതം
ReplyDeleteആശംസകള്‍
അയാള്‍ത്തന്നെയാണ് അച്ഛനെന്ന പേരിനര്‍ഹന്‍ .അവന്റെ രക്ഷിതാവ് മിക്കപ്പോഴും നമ്മളുടെയും രക്ഷിതാവാകുന്നത് ഇങ്ങിനെയൊക്കെയാണ്.നേര്‍വഴി നയിക്കുന്നവര്‍ മനസ്സുകൊണ്ട് സമരസപ്പെട്ടുകൊണ്ടേയിരിക്കും,എവിടെയും എപ്പോഴും.
ReplyDeleteനല്ല സുന്ദരമായ അവതരണം...
ReplyDeleteപുഞ്ചിരി, ഭാഷ ആവുമ്പോള്‍ സംഗീതം
പോലെ നമുക്ക് അത് മനസ്സില്ലാകും..
പക്ഷെ തിരിച്ചു അറിവ് ഉള്ള അച്ഛനും അമ്മയും
മക്കളും തമ്മില്‍ ആവണം എന്ന് മാത്രം...
ഒരു കവിതയുടെ 'സ്പാര്കും' ജനനവും..എത്ര
ലളിതം..അത് വല്ലാതെ
ഇഷ്ടപ്പെട്ടു..ആശംസകള്‍ മുകില്‍..
അത്ര ചെറിയ കവിതയല്ലല്ലോ...ഇമ്മിണി വലുതു തന്നെ കെട്ടൊ.ആശംസകൾ...
ReplyDeleteഷിംലക്കരികിലായ് കുഫ്റിക്കയറ്റം എന്താണ് എന്ന് ഒരു കുറിപ്പ് കൊടുത്താല്‍ നന്നായിരിക്കും
ReplyDeleteപുഞ്ചിരിയിലെ ക്രാഫ്റ്റ് ഇഷ്ട്ടമായി ...വളരെ സിമ്പിള്‍ എന്ന് പറയാമെങ്കിലും ഇതിലെ ക്രാഫ്റ്കൊണ്ട് എന്തോ ഒരു വ്യതിസ്തത തോനുന്നു
ഒരു പുഞ്ചിരിയിൽ എല്ലാം ഉണ്ട്,, നല്ല കവിത.
ReplyDeleteആശയം ഇങ്ങിനെ.അച്ഛന് മക്കള്‍ക്ക് -അവരുടെ പുരോഗതിയില്‍ -ശാസനാ മൂര്ത്തമാവുമ്പോള് -സമാശ്വാസത്തിന്റെ അമ്മസ്മിതം അവലംബതിന്റെ അത്താണിയാകുന്നു.ഇതെന്റെ ഊഹം. ഉള്‍ക്കാമ്പുള്ള കവിതയുടെ നാനാര്‍ത്ഥങ്ങള്‍ ചിലപ്പോള്‍ കവി ചിന്തിച്ചതിലും അപ്പുറമാകും.അകംനിറഞ്ഞ അഭിനന്ദനങ്ങള്‍!.... !
ReplyDelete'കുഫ്റിക്കയറ്റം'മനസ്സിലായില്ല.
Shimla-yil ninnu 13 km dooreyulla oru hill station aanu Kufri. kayarippokaan kashtappadaanu. athukondu kuthirappurathaanu pokku. kuthirappurathu kayaraan aalkaarkkum oru chance.
Deleteമുകിലേ ... ഒരുപാട് ഇഷ്ടായി..
ReplyDeleteഇത് നടക്കുമ്പോ പുറകിലൊരു കുതിരപ്പുറത്തു
ഞാനുമുണ്ടായിരുന്നോ എന്ന് തോന്നി
വാക്കുകള്‍ ചിത്രമാവുന്നു ഇവിടെ, ആശംസകള്‍ ..
ഈ പുഞ്ചിരിയെന്നുമെന്നും നിലനിൽക്കട്ടേ...!
ReplyDeleteമിണ്ടാതെ മിണ്ടിയ പുഞ്ചിരി ഇഷ്ടായി.
ReplyDeleteകവിത പുഞ്ചിരിക്കുന്നു
ReplyDeleteഞാനും വന്നൂട്ടോ...
ReplyDeleteThis comment has been removed by the author.
ReplyDelete(പെൺ)കുട്ടികളെക്കുറിച്ചോർത്ത് വ്യാകുലപ്പെടാതിരിക്കാൻ കഴിയാത്ത ഒരു കാലത്ത് ഇതുപോലെ മക്കളെന്നോർത്ത് ഒരു പുഞ്ചിരി എത്ര ആശ്വാസപ്രദം. നല്ല കവിത.
Deleteകവിത നന്നായി..
ReplyDeleteനന്നായി ചേച്ചീ
ReplyDeleteഅരുത് എന്നു ഒരു നോട്ടം കൊണ്ടു പറയാന്‍ അച്ഛനും അമ്മയ്കുമേ പറ്റുകയുള്ളു..
ReplyDeleteനല്ല ചിന്തകള്‍ വിരിയുന്നു..
ആശംസകള്‍
മക്കള്‍ എന്നൊരാ പുഞ്ചിരിയില്‍
ReplyDeleteതര്‍ജ്ജമ വേണ്ടാത്ത ലോകഭാഷ
മിണ്ടാതെ മിണ്ടി കടന്നു പോയി
നൈര്‍മ്മല്ല്യകാല്‍ത്താളം കൂടെയേറ്റി
നല്ല കവിത.
ഒരു മകന്റെ അച്ഛന് മറ്റൊരു അമ്മയുടെ മകളെ ട്യൂണ്‍ ചെയ്യുന്നത് കണ്ട് "ആ പിള്ളാരല്ലേ..പോട്ടെ" എന്ന് കരുതി ചിരിച്ചു തള്ളിയതാണ് എന്നാണോ?. :)
ReplyDeleteഅവസാനം വരെ എത്തിയപ്പോൾ എന്തോ മനസ്സിലായി..
ReplyDeleteമുകില്‍,കവിത നന്നായി.മക്കളെന്ന ആ പുഞ്ചിരിയുമിഷ്ടമായി
ReplyDeleteമുകിലെ ഞാനെന്ത പറയാ. ഗഹനമായി തോന്നുമെങ്കിലും മനസ്സിലാക്കുമ്പോള്‍ പൂര്‍ണ്ണ തൃപ്തിയാണെനിയ്ക്ക് .... അത്തരമൊരു ശൈലിയാണ് മുകില്‍ പക്ഷിയുടെത്...ആശംസകള്‍ മുകിലെ:)
ReplyDeleteകയറ്റിറക്കങ്ങളില്‍ വ്യത്യസ്ത ഡിഗ്രീകളില് തിരിയുന്ന മുഖങ്ങള്‍ !!
ReplyDeleteഎന്തോ ... എനിക്ക് മുന്‍പ് വായിച്ച മുകില്‍ കവിതകളോളം ആയില്ല എന്നൊരു തോന്നല്‍.
എന്നിലെ കവിതാസ്വാദകന്റെ കുഴപ്പമാകാം..
Vaayichu Ishtapettu
ReplyDeleteAshamsakal
eshtaaayi....
ReplyDeleteഒരു പുഞ്ചിരി കണ്ടു നില്‍ക്കുന്നവരിലും.......;)
ReplyDeleteമക്കള്‍ എന്ന പുഞ്ചിരി വൈകി വന്നു ഞാനും വായിച്ചു..
ReplyDeleteകവിത ആസ്വദിച്ച കൊച്ച് ആരാധിക മെയിലയച്ചിരുന്നുവല്ലോ, അല്ലേ? അതിലപ്പുറം ഞാനെന്തു പറയാന്‍......
ReplyDeleteകൗമാരചാപല്ല്യങ്ങൾ.....അമ്മ മകളെ അറിയേണ്ട സമയം...
ReplyDeleteഒരു ഫോട്ടോ ഗ്രാഫ് പോലെ വെക്തം
ReplyDeleteJanma Kandam...!
ReplyDeleteManoharam, Ashamsakal...!!!
കവിതയ്ക്കു മുമ്പില്‍ വായാടിത്തം വേണ്ട. നിന്നാല്‍ മതി തുളസിത്തറക്കു മുന്പിലെന്നപോല്.
ReplyDelete